നേരു പറഞ്ഞാല്‍
ശ്വാസം നിലയ്ക്കുന്ന നേരത്തായിരുന്നു
അവള് ഉച്ച്ച്വാസമായ് വരാറുണ്ടായിരുന്നത്
വരണ്ട വേനലില്‍ ഉഷ്ണത്തെപ്പറ്റി ചിന്തിച്ചപ്പോള്‍
എനിക്ക് ചുറ്റും മഴയായ് പെയ്തവള്‍
എപ്പോഴൊക്കെ ഞാന്‍ നനയണമെന്നു ആശിച്ചുവോ
അപ്പോഴൊക്കെ അവള് മഴയായ് വന്നു
" എന്റെ തോരാത്ത മഴ "
എന്റെ ഇരുണ്ട ഇടനാഴിയില്‍ കത്തിച്ചു വെച്ച -
നെയ്ത്തിരി ആയിരുന്നു അവള്
ചെറു കാറ്റടിക്കുമ്പോള്‍ നാളം ഉലയുമായിരുന്നു
എങ്കിലും അണയുകയുണ്ടായില്ല
ഒരൊറ്റ നാണയത്തിന്റെ
അശോകവും ചക്രവും എന്നെ തനിച്ചാക്കിയപ്പോള്‍
ശ്വാസവും, മഴയും നെയ്ത്തിരിയും
വരാതെയും , നിലയ്ച്ചും , അണഞ്ഞും പോയ്
ഇന്ന്
ശ്വസിക്കാറില്ല
നനയാറില്ല
വെളിച്ചം കൊതിക്കാറുമില്ല
നല്ല കവിത ആശംസകൾ
ReplyDeleteആശംസകൾ
ReplyDelete